Home കേരള രാഷ്ട്രീയം എം എസ് കുമാറിന് മനോരമ ചാനലിൽ ഉണ്ടായ തിക്താനുഭവം !

എം എസ് കുമാറിന് മനോരമ ചാനലിൽ ഉണ്ടായ തിക്താനുഭവം !

0
എം എസ് കുമാറിന് മനോരമ ചാനലിൽ ഉണ്ടായ തിക്താനുഭവം !

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക മാധ്യമ പ്രവർത്തകരും വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ളവരാണെന്നത് വ്യക്തമായി കഴിഞ്ഞതാണ്. ഇവരിൽ ഭൂരിപക്ഷവും ഇടതു അനുഭാവികളെന്നത് മറ്റൊരു യാഥാർഥ്യം. ഇവർ നയിക്കുന്ന ടീവി ചർച്ചകളിൽ ഇവരുടെ രാഷ്ട്രീയ അജണ്ട കുത്തിനിറയ്ക്കുന്നത് ഇവരുടെ നിത്യവൃത്തിയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇവരുടെ കളികളിൽ അപമാനം സഹിക്കേണ്ടി വരുന്നത് മിക്കപ്പോഴും ബിജെപി വക്താക്കളാണ്. ഏറ്റവും ഒടുവിൽ അപമാനിതനായത് ബിജെപി വക്താവ് ശ്രീ എം എസ് കുമാർ. അദ്ദേഹം കഴിഞ്ഞ ദിവസം മനോരമ ചാനലിൽ ശ്രീമതി ഷാനി നയിച്ച ചർച്ചയിൽ നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച്‌ തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചതാണ് ഇപ്പോൾ സംസാരവിഷയം ആയിരിക്കുന്നത്.

എം എസ് കുമാറിന്റെ എഫ്‌ബി പോസ്റ്റ്

അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്ന്:
“ഇന്ന് മനോരമ ചാനലില്‍ ഒരു ചര്‍ച്ചക്ക് പോയ അനുഭവം പങ്കു വയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്‌. ബിജെപി യെ എതിർക്കാൻ കോണ്‍ഗ്രസിനെ കൊണ്ട് കഴിയില്ല . അതുകൊണ്ട് അവരുമായി ധാരണയാകാന്‍ സിപിഎം തയ്യാറല്ല എന്ന ശ്രീ പിണറായി വിജയന്റെയും ശ്രീ കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനയാണ് ചര്‍ച്ച വിഷയം . ശ്രീമതി ഷാനിയായിരുന്നു അവതാരക . 8 മണിക്ക് തുടങ്ങിയ ചര്‍ച്ചയില്‍ ആദ്യം സിപിഎം നേതാവ് ശ്രീ എം ബി രാജേഷ്‌ ആദ്യ ഊഴത്തില്‍ 8 മിനിട്ടോളം കാര്യങ്ങള്‍ പറഞ്ഞു . കോണ്‍ഗ്രസ്‌ നേതാവ് ശ്രീ ലിജുവും അത്ര തന്നെ സമയമെടുത്ത്‌ മറുപടിയും പറഞ്ഞു . ചര്‍ച്ച നിയന്ത്രിച്ച ശ്രീമതി ഷാനി ശ്രദ്ധയോടെ കേട്ട് നില്‍ക്കുന്നു. തുടര്‍ന്ന് എനിക്ക് അവസരം കിട്ടിയപ്പോള്‍ ഞാന്‍ സംസാരിച്ചു തുടങ്ങി 2 മിനിട്ട് ആയപ്പോള്‍ ശ്രീമതി ഷാനി ഇടപെട്ടു തുടങ്ങി . അടുത്ത ആളിലേക്ക് പോയി. ആ സുഹൃത്തും 10 മിനിട്ടോളം സംസാരിച്ചു . പിന്നീട് ശ്രീമതി ഷാനി ശ്രീ രാജേഷിനും ശ്രീ ലിജുവിനും മാത്രം അവസരം നല്‍കുന്ന താണ് കാണുന്നത്. 8. 40 വരെ ഞാന്‍ കാത്തു. മര്യാദയുടെ കണിക പോലും കാണിക്കാത്ത ചര്‍ച്ചയില്‍ തുടര്‍ന്ന് ഇരിക്കുന്നത് എന്റെ പ്രസ്ഥാനത്തിന് അവമാനമാണെന്ന് തോന്നിയത് കൊണ്ട് ഇറങ്ങി പോന്നു. ക്യാമറ ഒരു സെക്കന്റ്‌ എന്നില്‍ നിന്ന് മാറിയപ്പോള്‍ ഞാന്‍ ഇറങ്ങിയത്‌ എന്റെ പ്രതിഷേധം ചര്‍ച്ചയെ അലോസരപ്പെടുതണ്ട എന്ന് കരുതിയാണ് . പിന്നീട് പലരും വിളിച്ചു ചാനലില്‍ കാണാത്തതിനെ കുറിച്ച് അന്വേഷിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഈ ചര്‍ച്ച രാത്രിയില്‍ എപ്പോഴോ വീണ്ടും കാണിക്കുന്നുണ്ട്. സൗകര്യം ഉണ്ടാകുമെങ്കില്‍ കാണുക . ഞാന്‍ പറയുന്നതിലും എത്രയോ മോശമായാണ് ശ്രീമതി ഷാനി യുടെ പെരുമാറ്റം എന്ന് കാണാം . ബി ജെ പി യോട് അവര്‍ക്ക് വിരോധമുണ്ടാകാം. മറ്റേതെങ്കിലും പാര്‍ടിയോട് താല്പര്യവും ഉണ്ടാകാം. പക്ഷെ അത് പ്രകടിപ്പിക്കേണ്ടത് ഇതുപോലുള്ള ചാനല്‍ ചര്‍ച്ചകളിലാണോ ? അവര്‍ക്ക് വേണമെങ്കില്‍ ഒരു കാര്യം ചെയ്യാം . ചര്‍ച്ചകളില്‍ ബി ജെ പി കാരെ വിളിക്കാതിരിക്കാം. വിളിച്ചു വരുത്തിയാല്‍ മറ്റുള്ളവരോട് എന്ന പോലെ മര്യാദക്ക് പെരുമാറണം. അതല്ലേ അതിന്റെ മര്യാദ.”
ഷാനി നയിച്ച ചർച്ചയുടെ ലിങ്ക്:

സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തിയ ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി പലരും മുന്നോട്ടു വന്നു. അതിൽ ശ്രദ്ധേയമായത് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റ് ആണ്.

കെ സുരേന്ദ്രന്റെ എഫ്‌ബി പോസ്റ്റ്

അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് ചുവടെ.
“ഇന്നലെ ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബി. ജെ. പി നേതാക്കൾക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും. ബി. ജെ. പി വൻവിജയം നേടുന്ന തെരഞ്ഞെടുപ്പുകളിൽ പോലും ഒരു സീററിൽ പോലും മൽസരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാർക്സിസ്ടുകാരെയും വിളിച്ചിരുത്തി അവർ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്. ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളിൽ അവർ നമ്മെ പറയാൻ അനുവദിക്കില്ല. ബി. ജെ. പി ഡിഫൻസിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവർ ചർച്ചക്കുവിളിക്കുകയുമില്ല. ഇത് പലപ്പോഴും വാർത്താ അവതാരകരുടെ ഒരു ഗെയിം പ്ളാൻ ആണ് എന്നത് നാം മറന്നുപോകരുത്. ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവർത്തകരാണ്. അവരുടെ രാഷ്ട്രീയം അവർ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതിൽ ബി. ജെ. പി പ്രവർത്തകർ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല. കാരണം ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകൾ സമൂഹത്തിൽ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പു ഫലങ്ങളിൽ പ്രത്യേകിച്ചും. താഴെ തലത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഇതിൽ ഒരു വേവലാതിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വാർത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററിൽ മൽസരിച്ചത്. ഒരാൾ ജയിച്ചു ഒരാൾ തോററു. തോററയാൾ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവർക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാർത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങൾക്കു ബോധ്യമായി. ഇനി ലോക്സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.”

ചാനൽ അവതാരകരുടെ രാഷ്ട്രീയത്തെ നിരന്തരം തുറന്നുകാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന മറ്റൊരു പ്രമുഖനാണ് ശ്രീ ടി ജി മോഹൻദാസ്. അദ്ദേഹത്തെപോലെ കഴിവുള്ളവരെ ചർച്ചകളിലേക്ക് ക്ഷണിക്കാതെയാണ് അവതാരകരുടെ പ്രതികാരം. മാധ്യമ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമായി മാറുമ്പോൾ, ജനങ്ങൾ ചോദിക്കുന്നത് ഇവരുടെ നിഷ്പക്ഷത ചമയലിന്റെ പൊള്ളത്തരത്തെക്കുറിച്ചാണ്. ഇവരുടെ മാധ്യമ പ്രവർത്തനത്തിന്റെ തന്നെ പ്രസക്തിയെക്കുറിച്ചാണ്!

LEAVE A REPLY

Please enter your comment!
Please enter your name here